രാജ്യത്ത് ഭാരത് ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പണി മുടക്കുന്നത്. വൈകീട്ട് എട്ടു വരെയാണ് ബന്ദ്.
പണിമുടക്കുന്നവ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. അതേസമയം, ഭാരത് ബന്ദ് കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കില്ല. സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . രാജ്യത്തെ ഒരു ലക്ഷം ട്രക്കുകള്‍ പണിമുടക്കുമെന്നാണ് സൂചന. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് AITWA യുടെ ആവശ്യം.
ബോംബെ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ ഇന്ത്യ എഫ്എംസിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, അലുമിനിയം പാത്ര നിര്‍മ്മാതാക്കളുടെ അസോസിയേഷനുകൾ , നോര്‍ത്തേണ്‍ ഇന്ത്യ സ്‌പൈസസ് ട്രേഡേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കോസ്‌മെറ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ വുമണ്‍ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കമ്പ്യൂട്ടര്‍ ഡീലേഴ്‌സ് അസോസിയേഷനുകള്‍ എന്നിവയാണ് ബന്ദില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖ സംഘടനകൾ.
ഭാരത് ബന്ദിനു പിന്നാലെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക് നടക്കും. തൊഴിലാളി സംഘടനകളാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here