ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് ആരോപണം; കന്നഡ സിനിമ ‘പൊഗരു’വിന് 14 കട്ട്
കന്നഡ സിനിമ ‘പൊഗരു’വിലെ 14 രംഗങ്ങൾ ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന ആരോപണത്തെ തുടർന്ന് പിന്‍വലിച്ചു.
കഥയിൽ മാറ്റങ്ങൾ വരാത്ത രീതിയിലാണ് രംഗങ്ങൾ വെട്ടിമാറ്റുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ സംവിധായകൻ നന്ദകിഷോർ നേരത്തേ സംഭവത്തിൽ മാപ്പുപറഞ്ഞിരുന്നു. ഒരു സമുദായത്തെയും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നന്ദകിഷോർ പറഞ്ഞു.
സിനിമയ്ക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കർണാടക ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡും ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നടത്തിയ ചർച്ചയിലാണ് വിവാദരംഗങ്ങൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
കോവിഡ് പ്രതിസന്ധിക്കുശേഷം തിയേറ്ററുകളിലെത്തിയ വൻകിട ചിത്രമാണ് ധ്രുവ സർജയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പൊഗരു. ചിത്രത്തിലെ ചില രംഗങ്ങൾ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യൂട്യൂബിൽ ബെംഗളൂരു സ്വദേശി വീഡിയോയിട്ടതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തുടർന്ന് വിവിധ ബ്രാഹ്മണസമുദായ സംഘടനകൾ കർണാടക ഫിലിം ചേംബറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here