‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കൂടുംബവാഴ്ചയുടെ പേരില്‍ വിമര്‍ശിക്കുന്ന ബി.ജെ.പിയ്ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഹിയേയും അമിത്ഷായേയും ഉദാഹരണങ്ങളായെടുത്താണ് യെച്ചൂരി വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേരിട്ടു.

ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍. എന്നിട്ടും അഴിമതിയെക്കുറിച്ചും കുടുംബവാഴ്ചയെപ്പറ്റിയുമാണ് ബി.ജെ.പി പറയുന്നതെന്ന് യെച്ചൂരി പരിഹാസ രൂപേണ പറഞ്ഞു.

ബംഗാളില്‍ ഇടതുമുന്നണിയുടെ പീപ്പിള്‍സ് ബ്രിഗേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ഇടതുമുന്നണിയും മറ്റ് മതേതരകക്ഷികളും ചേര്‍ന്നുള്ള മഹാസഖ്യം തൃണമൂല്‍ സര്‍ക്കാരിനേയും ബി.ജെ.പിയേയും സംസ്ഥാനത്ത് നിന്ന് തൂത്തെറിയും. യെച്ചൂരി വിമര്‍ശിച്ചു.

ബംഗാളില്‍ ഈ വര്‍ഗീയവാദികളെ പാഠം പഠിപ്പിക്കാന്‍ നമുക്കായാല്‍ രാജ്യത്തും അത് പറ്റും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തില്‍ എന്താണോ മോദി ചെയ്യുന്നത് അതാണ് സംസ്ഥാനത്ത് മമത ചെയ്യുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News