സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കാം എന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് തോന്നിയെങ്കിൽ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്നതിന് മറ്റെന്ത് ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകേണ്ടത് എന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്..
2011-16 വരെ യുഡിഎഫ് കേരളം ഭരിച്ചപ്പോൾ അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾ സ്വന്തം കുട്ടികൾ ഇനി സർക്കാർ സ്കൂളുകളിൽ പോവേണ്ടതില്ലെന്ന് തീരുമാനിച്ചിടത്താണ് ഈ മാറ്റമുണ്ടായിരിക്കുന്നത് എന്നും മന്ത്രി.
ഹൈടെക് സ്കൂളുകൾ, ഗ്രൗണ്ടുകൾ ഇതൊക്കെ ഞങ്ങൾ ഉറപ്പ് നൽകുകയും നടപ്പിൽ വരുത്തുകയും ചെയ്തു. സ്കൂളുകളുടെ മുഖച്ഛായ മാറിയതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പുതുതായി കടന്നുവന്നത് 6.79 ലക്ഷം കുട്ടികളാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here