ചങ്ങനാശേരിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം

കോണ്‍ഗ്രസ് ആവശ്യപ്പെട്ട ചങ്ങനാശേരിയിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ് സ്ഥാനാര്‍ഥി. ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചകളില്‍ 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ് വിഭാഗം.

സീറ്റ് വിട്ട് നല്‍കേണ്ട സാഹചര്യം നിലവില്‍ ഇല്ല. കോണ്‍ഗ്രസ്സ് സീറ്റ് ഏറ്റെടുക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ചങ്ങനാശ്ശേരിയിലെ കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. നിലവിലെ എംഎല്‍എ മരിക്കുമ്പോള്‍ സീറ്റ് മറ്റ് പാര്‍ട്ടികള്‍ ഏറ്റടുക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പാര്‍ട്ടി ആവശ്യപെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്നും സിഎഫ് തോമസിന്റെ കുടംബവും പൊതുസമൂഹവും താന്‍ സ്ഥാനാര്‍ഥി ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സാജന്‍ വ്യക്തമാക്കി. പരമ്പരാഗത കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കാനാകില്ലെന്നും സാജന്‍ ഫ്രാന്‍സിസ് പറഞ്ഞു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ജോസഫ് വിഭാഗം റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News