കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി

കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നതോടെ കര്‍ണാടകയിലെ ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ പുതിയ വിവാദക്കുരുക്കിലേക്ക് നീങ്ങുകയാണ്. സാമൂഹ്യപ്രവര്‍ത്തകനായ ദിനേശ് കലഹള്ളിയാണ് കര്‍ണ്ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസില്‍ നല്‍കിയത്.

സംഭവം വിവാദമായതോടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പാര്‍ട്ടി സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ജാര്‍ക്കിഹോളിയുടെ രാജി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ”പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു.

ആരോപണങ്ങളോട് മന്ത്രിയോ ബിജെപി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജാര്‍ക്കിഹോളിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി മേഖലയില്‍ നിന്നുള്ള മന്ത്രിയാണ് 60 കാരനായ ജാര്‍ക്കിഹോളി.

2019ല്‍ കോണ്‍ഗ്രസില്‍നിന്നും കൂറുമാറിയാണ് ജാര്‍ക്കിഹോളി ബിജെപിയിലെത്തുന്നത്. മന്ത്രിക്കെതിരായ സിഡി പുറത്തുവന്നതിനു പിന്നാലെ ജാര്‍ക്കിഹോളിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News