
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ കൊലവിളി പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കെ എം ഷാജിയുടെ കൊലവിളിയ്ക്കെതിരെ ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി. വളപട്ടണത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച വിദശീകരണയോഗത്തിലായിരുന്നു ഷാജി കൊലവിളിപ്രസംഗം.
‘‘തനിക്കെതിരായി കളിച്ചവൻ പാർടിക്കകത്തായാലും പുറത്തായാലും തിരിച്ചടി ഉറപ്പെന്ന ഭീഷണിയുമായി കെ എം ഷാജി എംഎൽഎ. ഏതുകൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. ഇത് ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല” – എന്നാണ് കെ എം ഷാജി വെല്ലുവിളിച്ചത്.
അഴീക്കോട്, കാസർകോട് മണ്ഡലം കമ്മിറ്റികൾ ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേതൃത്വത്തിന് നൽകിയ പരാതിയിൽ ഭീഷണി പ്രസംഗത്തിന്റെ ശബ്ദരേഖയുമുണ്ട്.
‘‘എന്റെ പേര് കെ എം ഷാജി എന്നാണെങ്കിൽ ചെയ്‌തവന് എട്ടിന്റെ പണികൊടുത്തിരിക്കും. അങ്ങനെ മറന്നുപേകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്ന്‌കരുതേണ്ട. യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും. ഉദ്യോഗസ്ഥരും കരുതിവെച്ചോളൂ. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരും. ’’ – ഇങ്ങനെ പോകുന്നു ഷാജിയുടെ കൊലവിളി പ്രസംഗം.
ലീഗിന് ഉള്ളില്‍ തന്നെയുള്ളവരാണ് കെ എം ഷാജിയെ പിന്നില്‍ നിന്ന് കുത്തിയതെന്ന് കൊലിവിളി പ്രസംഗത്തിലൂടെ വ്യക്തമായി.
കോഴക്കേസും ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിലെ പ്രതിസന്ധികളുമെല്ലാം കെ എം ഷാജിയെ വെട്ടിലാക്കുമ്പോള്‍ തനിക്കെതിരായി കളിച്ചവര്‍ക്കെതിരെയും കരുക്കള്‍ നീക്കിയവര്‍ക്കെതിരെയുമുള്ള വെല്ലുവിളിയായിരുന്നു കെ എം ഷാജിയുടെ കൊലവിളി പ്രസംഗം.
ഇതിനിടെ കൊലവിളി പ്രസംഗത്തിന്റെ ശബ്ദരേഖ നേതൃത്വത്തിനൊപ്പം പൊലീസീന് കൈമാറാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here