ബോളിവുഡ് താരങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ ; ദീപിക പദുക്കോണിന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ ഇ ഡി വ്യാപക റെയ്ഡ്

തങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെ ആണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരനടപടി.

ദീപിക പദുക്കോണിന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചതാണ് ദീപികയ്‌ക്കെതിരെ ഇത്തരത്തിലുള്ള ഇ ഡിയുടെ നീക്കമെന്നാണ് വിവരം.

പൗരത്വ ഭേദഗതി ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ നിറസാന്നിധ്യമായ ദീപിക എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹപരമായ നയങ്ങള്‍ക്കെതിരെ ദീപിക മുന്‍പ് പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്റെ നയം.

ക‍ഴിഞ്ഞദിവസം, സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ്  റെയ്ഡ് നടത്തിയിരുന്നു.  ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടന്നത്.  അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്‌വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ – വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. എന്നാല്‍ 2018ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

ദീപിക പദുക്കോണിനെപ്പോലെ തന്നെ  അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പ്രതികാര നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here