ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിചിട്ടില്ലെന്ന് വ്യക്തമാക്കിയ വി മുരളീധരന്‍ സംഭവത്തില്‍ കെ സുരേന്ദ്രനോട് വിശദീകരണം തേടി.
ഇ ശ്രീധരനെ പോലെയുള്ളവരെയാണ് മുഖ്യമന്ത്രി ആകണമെന്ന് ജനം ആഗ്രഹിക്കുന്നതെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. അത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും വി മുരളീധരന്‍ പറഞ്ഞു.
വിജയ് യാത്രയ്‌ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിനിടെ കെ സുരേന്ദ്രൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു നിഷേധിച്ചു കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് വന്നത്.
ഇ ശ്രീധരന്റെ സ്ഥാനാർഥിത്വം ആദ്യം ശരിവച്ച വി മുരളീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബിജെപി തീരുമാനിച്ചിട്ടില്ലെന്നും വാർത്ത കണ്ടപ്പോൾ പാർട്ടി പ്രഖ്യാപിച്ചതായി തെറ്റിദ്ധരിച്ചാണെന്നുമാണ് തിരുത്തിപ്പറയുകയായിരുന്നു.
സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും മുമ്പേ മുഖ്യമന്ത്രി സ്ഥാനാർഥിയെ കെ സുരേന്ദ്രൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ബിജെപിയിൽ തർക്കവിഷയമായതോടെയാണ് വി മുരളീധരന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
അതേസമയം പെട്രോൾ ഡീസൽ വില നിയന്ത്രിക്കുന്നത് കേന്ദവും സംസ്ഥാനവും കൂടിയാലോചിച്ച് തീരുമാനിക്കും നികുതി കുറക്കുന്നത് ജി.എസ്.ടി കൗൺസിലിന്റെ പരിഗണനയിലാണെന്നും വി മുരളീധരന്‍ പറഞ്ഞു. ചകവാതക വില വർദ്ധനവിനെ ഗൗരവമുള്ള വിഷയമായാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here