വി മുരളീധരനെതിരായ അന്വേഷണത്തിൽ വിദേശകാര്യ വകുപ്പ് ഒളിച്ചു കളിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട സെൻട്രൽ വിജിലൻസ് കമ്മിഷൻ ഉത്തരവ് ലഭിച്ചില്ലെന്ന് വിദേശകാര്യ വകുപ്പ്

വി മുരളീധരനെതിരായ അന്വേഷണത്തിൽ വിദേശകാര്യ വകുപ്പ് ഒളിച്ചു കളിക്കുന്നു. ചട്ടം മറികടന്ന് സ്മിത മേനോനെ അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലുള്ള അന്വേഷണം നിലച്ചു. അന്വേഷണം ആവശ്യപ്പെട്ട സെൻട്രൽ വിജിലൻസ് കമ്മിഷൻ ഉത്തരവ് ലഭിച്ചില്ലെന്ന് വിദേശകാര്യ വകുപ്പ്.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പി.ആർ കമ്പനി മാനേജരായിരുന്ന സ്മിത മേനോൻ ചട്ടം മറികടന്ന് പങ്കെടുത്തത് വലിയ വിവാദമായിരുന്നു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ്റെ താൽപ്പര്യ പ്രകാരമായിരുന്നു സ്മിത പങ്കെടുത്തത്.

അനധികൃതമായി പി.ആർ കമ്പനി മാനേജർ പങ്കെടുത്തതിൽ വി മുരളീധരൻ്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയിരുന്നു. വിദേശകാര്യ വകുപ്പിലെ ചീഫ് വിജിലൻസ് ഓഫീസറോട് ഒരു മാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ വിജിലൻസ് കമ്മീഷൻ നിർദ്ദേശിച്ചു.

എന്നാൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ കഴിഞ്ഞ ഒക്ടോബർ 26 ന് അയച്ച കത്ത് കിട്ടിയില്ലെന്നാണ് വിദേശകാര്യ വകുപ്പ് ഇപ്പോൾ പറയുന്നത്. ഇത് വി മുരളീധരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് സലീം മടവൂർ പറഞ്ഞു.

രേഖാമൂലം ആവശ്യപ്പെട്ട് മൂന്ന് മാസമായിട്ടും വിജിലൻസ് കമ്മിഷൻ ഉത്തരവ് ലഭിച്ചില്ലെന്ന വിദേശകാര്യ വകുപ്പിൻ്റെ നിലപാട് ദുരൂഹമാണ്. ഇത് സംബസിച്ച് സലീം മടവൂർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലും ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് വിദേശകാര്യ മന്ത്രാലയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here