വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍
പ്രതിക്ക് വധശിക്ഷ. അസം സ്വദേശി പരിമള്‍ സാഹുവിനാണ് പറവൂര്‍ അഡീഷണല്‍
സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

പ്രതിക്ക് നാല് ലക്ഷം രൂപ പി‍ഴയും ശിക്ഷ വിധിച്ചു. 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പുത്തന്‍വേലിക്കര സ്വദേശിനി മോളിയെയാണ് മുന്ന എന്ന് വിളിക്കുന്ന പരിമള്‍ സാഹു കൊലപ്പെടുത്തിയത്.

മോളിയുടെ വീട്ടുവളപ്പിലുള്ള കെട്ടിടത്തില്‍ വാടകക്ക് താമസിച്ചിരുന്ന പരിമള്‍ സാഹു ഇവരുടെ
കുടുംബവുമായി സൗഹൃദത്തിലായിരുന്നു.അങ്ങനെയിരിക്കെയാണ് ഒരു ദിവസം പുലര്‍ച്ചെ
ഇയാള്‍ മോളിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കൃത്യം നിര്‍വ്വഹിച്ചത്.

അസമയത്ത് കോളിങ്ങ് ബെല്‍ കേട്ട് വാതില്‍ തുറന്ന മോളിയുടെ തലക്കടിച്ച പരിമള്‍ സാഹു ഇവരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു.ഇത്
ചെറുക്കുന്നതിനിടെ പരിമള്‍ സാഹു തോര്‍ത്തുകൊണ്ട് മോളിയുടെ ക‍ഴുത്തില്‍ കുരുക്കിയ
ശേഷം കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭിന്നശേഷിക്കാരനായ മകനോടൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.സംഭവത്തെത്തുടര്‍ന്ന് ഉടന്‍തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍ തുടങ്ങി പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ശരിവെച്ച കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News