സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന്
അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ
കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ്
കസ്റ്റംസ് കമ്മീഷണർക്ക് നോട്ടീസയച്ചത്. ഈ മാസം 16 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാവണം.

സുമിത്കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സി പി എം നേതാവും ബാംബു കോർപറേഷൻ ചെയർമാനുമായ കെ.ജെ.ജേക്കബ് സമർപ്പിച്ച പരാതിയിലാണ് എ ജിയുടെ നടപടി. പരാതിയിൽ അടുത്ത ചൊവ്വാഴ്ച തെളിവെടുക്കും.

പ്രതികൾ മജിസ്ടേറ്റിനു മുമ്പാകെ നൽകുന്ന ക്രിമിനൽ നടപടി ചട്ടം 164 പ്രകാരമുള്ള രഹസൃ മൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവു എന്നാണ് നിയമത്തിലെ വ്യവസ്ഥ.

കേസന്വേഷണ ആവശ്യത്തിന് മാത്രമേ ഇത് ഉപയോഗിക്കാനാവു. ഏതെങ്കിലും വ്യക്തികൾക്കോ, പൊതു ഇടത്തിലോ ഉത്തമ വിശ്വാസത്തോടെ നൽകിയ മൊഴി വെളിപ്പെടുത്താൻ പാടില്ലന്നല്ലന്നാണ് നിയമം അനുശാസിക്കുന്നത്.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാത്ത കമ്മീഷണർ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തത് നിയമ വിരുദ്ധമായ
നടപടിയാണ്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷിയല്ലാത്ത കമ്മിഷണർ സത്യവാങ്ങ്മൂലം സമർപ്പിച്ചതും വെളിപ്പെടുത്തിയതും കോടതി നടപടികളിലുള്ള കൈകടത്തലും പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചുതാഴ്തുന്നതും ക്രിമിനൽ കോടതിയലക്ഷ്യവുമാണന്നും കമ്മീഷണർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here