2016 ലെ കുട്ടിമാക്കൂൽ സംഭവത്തിൽ കോൺഗ്രസ്സ് ഗൂഢാലോചന പുറത്ത്.
സിപിഐഎമ്മിന് എതിരെ വ്യാജ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്രേരണയിലാണെന്ന് കോൺഗ്രസ്സ് പ്രവർത്തകനായ കുട്ടിമാക്കൽ രാജന്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. രാജന്റെ മകളായ രണ്ട് ദളിത് പെൺകുട്ടികളെയും കൈക്കുഞ്ഞിനെയും മുൻനിർത്തിയായിരുന്നു സിപിഐഎമ്മിനെതിരെ കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രചാരണം.
2016 ജൂൺ മാസത്തിൽ കേരളം മുഴുവൻ ആളിപ്പടർന്ന രാഷ്ടീയ വിവാദമായിരുന്നു കുട്ടിമാക്കൂൽ സംഭവം. ദളിത് വിഭാഗക്കാരായ കുട്ടി മാക്കൂൽ രാജൻ മക്കളായ അഖില അഞ്ജുന എന്നിവരെ സിപിഐഎം അക്രമിച്ചു എന്നായിരുന്നു പ്രചാരണം. എന്നാൽ ഈ ആരോപണങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രേരണയാൽ ചെയ്തതാണെന്ന് കുട്ടിമാക്കൂൽ രാജൻ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.
രാഷ്ട്രീയ മുതലെടുപ്പിന് ശേഷം കോൺഗ്രസ്സ് നേതൃത്വം കുടുംബത്തെ കയ്യൊഴിഞ്ഞു. പദയാത്ര നടത്തിയ വി എം സുധീരൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. കോൺഗ്രസ്സ് നേതാക്കൾക്കെല്ലാം കത്തെഴുതിയെങ്കിലും ആരും പരിഗണിച്ചില്ല
ഏറ്റവും കൂടുതൽ ദളിത് പീഡനം നടക്കുന്ന പാർട്ടി കോൺഗ്രസ്സാണെന്നും രാജൻ പറഞ്ഞു
രാജന്റെ മകളും കൈക്കുഞ്ഞും അറസ്റ്റിലായത് വൻ വിവാദമായിരുന്നു. രണ്ട് ദളിത് പെൺകുട്ടികളെയും കൈക്കുഞ്ഞിനെയും മുൻനിർത്തിയായിരുന്നു യുഡിഎഫിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും സി പി ഐ എം വിരുദ്ധ പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here