എന്നാൽപ്പിനെ ഒരു ചായകുടിക്കാമെന്ന് കരുതി എന്ന് മമ്മൂട്ടി

കോവിഡിനെ തുടർന്ന് 275 ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രം വൈറലായിരുന്നു. കലൂരിലെ ചായക്കടയിൽ നിന്ന് സുലൈമാനി കുടിക്കുന്ന ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അതിനെകുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ

“വീട്ടിൽ വെറുതെ ഇരിക്കുന്നത് ഒരിക്കലും ഒഴിവുദിവസമായി കാണാൻ കഴിയില്ല. ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ ഒഴിവുദിവസമല്ലാതാകും. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ ആരെയും നേരിൽക്കണ്ട് സംസാരിക്കാൻ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത് വേറൊരുതരം അനുഭവമാണ്. അങ്ങനെയിരിക്കെയാണ് 275 ദിവസത്തിന് ശേഷം വീടിന്റെ ഗേറ്റിന് പുറത്തിറങ്ങിയത്. പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലുമൊരു പ്രവൃത്തി ചെയ്യണമല്ലോ. എന്നാൽപ്പിനെ ഒരു ചായകുടിക്കാമെന്ന് കരുതി.”

പുതിയ ഗെറ്റപ്പിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെ

താടി ഈ ഗെറ്റപ്പിലായത് പ്രീസ്റ്റിന്റെ ഷൂട്ടിന് ശേഷമാണ്. ഈ താടി വേറൊരു സിനിമയ്ക്ക് വേണ്ടിയാണ്. മാർച്ച് 3ന് ശേഷം താടിയിൽ തൊട്ടിട്ടില്ല. ഇനി വളരില്ലെന്ന് തോന്നുന്നു. ഇപ്പോൾ അഭിനയിക്കുന്ന സിനിമയിൽ ഈ താടിയുണ്ട്.

കോവിഡ് ഏറ്റവുമധികം ബാധിച്ചത് സിനിമ മേഖലയെയാണ്. ജനങ്ങളുടെ ജീവനും ജീവിതവും കഴിഞ്ഞതിന് ശേഷം മാത്രമേ മറ്റു വിനോദ ഉപാധികളെല്ലാം സാധ്യതയുള്ളൂ. അതിനാൽ തന്നെ ഏറ്റവും അവസാനം തുറക്കപ്പെട്ടതും ഈ മേഖലയാണ്. ഇപ്പോൾ കോവിഡ് കുറയുന്നു എന്നത് പ്രതീക്ഷയാണ് എന്നും മമ്മൂട്ടി.

സെക്കന്‍റ് ഷോ അനുവദിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ദ പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുകയാണ് . മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാ​ഗ​തനായ ജോഫിൻ ടി ചാക്കോ ആണ് പ്രീസ്റ്റിന്റെ സംവിധാനം .പ്രീസ്റ്റിൽ മഞ്ജുവാണ് പ്രധാന കഥാപാത്രം.” മഞ്ജുവും ഞാനും ഒരുമിച്ച് ഒരു സീനിൽ മാത്രമേയുള്ളൂ… അതൊരു വലിയ സീനാ.. “സിനിമയിലെ സസ്പെൻസ് ഞാൻ പൊളിച്ചോ ആന്റോ? നിർമ്മാതാവിനോടുള്ള മമ്മൂട്ടിയുടെ ചോദ്യം ഏവരെയും ചിരിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News