ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി. കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പുകാർ കോൺഗ്രസ്സ് ഓഫീസുകൾ അടച്ച് പൂട്ടി കരിങ്കൊടി നാട്ടി.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കം ഇരിക്കൂറിൽ കോൺഗ്രസ്സ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയത്.എ ഗ്രൂപ്പ് പ്രവർത്തകർ രണ്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസുകൾ താഴിട്ട് പൂട്ടി കരിങ്കൊടി നാട്ടി.ആലക്കോട്, ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി ഓഫീസുകളാണ് പൂട്ടിയത്.ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിൻ്റെ ആവശ്യം. തീരുമാനം മറിച്ചായാൽ കോൺഗ്രസ്സ് കനത്ത വില നൽകേണ്ടി വരുമെന്ന് എ ഗൂപ്പ് മുന്നറിയിപ്പ് നൽകി
നാല് പതിറ്റാണ്ടിന് ശേഷം കെ സി ജോസഫ് ഇരിക്കൂറിനോട് വിട പറഞ്ഞതോടെയാണ് സ്ഥാനാരഥ്ത്വത്തിനായി പിടിവലി തുടങ്ങിയത്.സജീവ് ജോസേഫിന് എതിരെ വ്യാപകമായി എ ഗ്രൂപ്പുകാർ വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here