സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ പൊട്ടിത്തെറി; രാജിക്കൊരുങ്ങി ഡിസിസി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു

കാസര്‍കോട് നിയമസഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പ് തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ രാജിവയ്ക്കുന്നത് തുടരുകയാണ്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്നും രാജിവച്ചവര്‍ പ്രതികരിച്ചു

നിലമ്പൂരില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തുവന്നത്. അവസാന നിമിഷം വരെ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനെ മാറ്റിയതിനെതിരെയാണ് പ്രതിഷേധം.

കാസര്‍കോട്ടും നിലമ്പൂരും ഇടുക്കിയിലും ഇരിക്കൂറും ചാലക്കുടിയിലും പാലക്കാടുമാണ്‌ കോണ്‍ഗ്രസില്‍ ഭിന്നത മറനീക്കി പുറത്തുവന്നത്. കാസര്‍കോട്ട് ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ പത്ത് പേര്‍ രാജിസന്നദ്ധത അറിയിച്ചതാണ് റിപ്പോര്‍ട്ടുകള്‍. തൃക്കരിപ്പൂര്‍ മണ്ഡലം പി ജെ ജോസഫിന് നല്‍കിയതിലും ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിലുമാണ് പ്രതിഷേധം.

നിലമ്പൂരില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിവി പ്രകാശും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇടുക്കിയില്‍ ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിഭീഷണി മുഴക്കിയത്.

ഡിസിസി മുന്‍ പ്രസിഡന്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിലാണ് ഇടുക്കിയില്‍ പ്രമുഖര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത്.5 ബ്ലോക്ക് പ്രസിഡന്റുമാര്‍, 40 മണ്ഡലം പ്രസിഡന്റുമാര്‍, 15 ഡിസിസി ഭാരവാഹികള്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News