ഡൽഹിയിലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ജുനൈദ് എന്ന ആരിസ് ഖാന് വധശിക്ഷ. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ആരിസ് ഖാന് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂവമാണെന്ന് കോടതി വിലയിരുത്തി. കേസിൽ ആരിസ് ഖാൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
2008ലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിൽ നാലിടങ്ങളിലായി നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാൻ 2018ലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here