അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ല ; മുഖ്യമന്ത്രി

അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയെന്നും ബിജെപിയ്ക്ക് നേമത്ത് ജയിയ്ക്കാനുള്ള അവസരമൊരുക്കിയത് കോണ്‍ഗ്രസ് ആണെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വിമര്‍ശിച്ചു. നേമത്തെ കോണ്‍ഗ്രസ് വോട്ട് ആവിയായി. സംസ്ഥാനത്ത് വോട്ട് കച്ചവടം നടന്നെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ വെളിപ്പെടുത്തി.ഒ രാജഗോപാലും തുറന്നുസമ്മതിക്കുന്നു. ബിജെപി സഹായിച്ചാണ് ഒ രാജഗോപാല്‍ ജയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നു. കേള്‍ക്കുന്നവര്‍ പോലും ആശ്ചര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടായി. ലോക രാഷ്ട്രങ്ങള്‍ കേരളത്തെ ആശ്ചര്യത്തോടെ നോക്കുന്നുവെന്നും മുഖ്യമന്ത്രി സംസാരിച്ചു.

കോവിഡ് കൃത്യമായി പ്രതിരോധിക്കാനായി. ആരോഗ്യമേഖലയിലെ ഇല്ലായ്മയുടെ കാലം കഴിഞ്ഞു. രണ്ടര ലക്ഷം ആളുകള്‍ക്ക് വീടായി. പാവങ്ങളോട് എങ്ങനെയാണ് യുഡിഎഫിനു കാരുണയില്ലാതെയായത്. 158000 പേര്‍ക്ക് നിയമനം നടത്തിയ സര്‍ക്കാര്‍ ആണിത്.ഐ ടി മേഖലയില്‍ വലിയ മാറ്റമുണ്ടായി. സ്റ്റാര്‍ട്ടപുകളില്‍ രാജ്യത്ത് ഒന്നാമത്തെത്തി.

നുണകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസ്. വര്‍ഗീയതയോട് സമരസപ്പെട്ടു പോവുകയാണ് കോണ്‍ഗ്രസിന്റെ പതിവ്.

ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സ്വന്തം കുഞ്ഞെന്ന നിലയിലാണ് കോണ്‍ഗ്രസ് കാണുന്നത്. സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍ മാറി. കേരളത്തില്‍ മാത്രമല്ല, രാജ്യവും ഈ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുന്നു.
ഭരണഘടനയും മതേതതരത്വവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നു. മതേതര ശക്തികള്‍ക്കല്ലാം പ്രചോദനമാണ് കേരളത്തിലെ സര്‍ക്കാര്‍. സാമ്പത്തിക മേഖലയും ബദല്‍ സംവിധാനമാണ് കേരളത്തില്‍.കോണ്‍ഗ്രസ് ആഗോളവല്‍ക്കരണത്തിന്റെ നേരവകാശികളാണ്. ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സ്വന്തം കുഞ്ഞ് എന്ന നിലയിലാണ് കോണ്‍ഗ്രസ് കാണുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News