ശോഭാ സുരേന്ദ്രന്‍റെ കഴക്കൂട്ടത്തെ സ്വീകരണത്തിൽ ശ്രദ്ധയായത് ബിജെപി നേതാക്കളുടെ അസാനിധ്യം. സംസ്ഥാന നേതാക്കളോ ജില്ലാ നേതാക്കളോ സ്വീകരണത്തിൽ പങ്കെടുത്തില്ല.ഗ്രൂപ്പ് പോര് തുടരുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു ആ അസാനിധ്യം.
വി മുരളീധരന്‍ വിഭാഗം അവഗണിച്ചിട്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കരുത്ത് തെളിയിച്ചാണ് ശോഭ സുരേന്ദ്രൻ കഴക്കുട്ടത്ത് എത്തിയത്. എന്നാൽ മുരളിധരൻ – സുരേന്ദ്രൻ പക്ഷത്തിന്‍റെ താൽപര്യമില്ലായ്മ ശോഭയുടെ സ്വീകരണത്തിൽ മുഴുനീളം പ്രകടമായി. ബിജെപിയുടെ സംസ്ഥാന നേതാക്കളോ ജില്ലാ നേതാക്കളോ സ്വീകരണത്തിന് എത്തിയില്ല. ജില്ലാ അധ്യക്ഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണെന്ന് വിശദീകരിച്ച ബിജെപി നേതൃത്വം എന്നാൽ മറ്റ് നേതാക്കളുടെ അസാനിധ്യത്തിന് മറുപടി നൽകിയില്ല.
ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിന് ഒടുവിലുമാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായത്. വി മുരളീധരന്‍ അല്ലെങ്കില്‍ കെ സുരേന്ദ്രന്‍ ഇവരിൽ ഒരാൾ മാത്രമായിരുന്നു കഴക്കൂട്ടത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാല്‍ പെട്ടെന്നാണ് കേന്ദ്ര ഇടപെടലിന്‍റെ അടിസ്ഥാനത്തിൽ ശോഭ സുരേന്ദ്രന്‍ കളംപിടിച്ചത്. ശോഭയെ വെട്ടാന്‍ തുഷാറിനെ വരെ ഇറക്കാന്‍ വി മുരളീധരനും കെ സുരേന്ദ്രനും പദ്ധതിയിട്ടെങ്കിലും അതും പാളിയിരുന്നു. ശോഭ കഴക്കൂട്ടം സ്ഥാനാർത്ഥി ആയതിലെ അമർശം ഇപ്പോഴും കഴക്കൂട്ടത്ത് പുകയുന്നു എന്നതാണ് നേതാക്കളുടെ വിട്ടുനിൽക്കൽ വ്യക്തമാക്കുന്നതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here