തുടര്‍ഭരണമെന്നത് ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന മുദ്രാവാക്യമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. പുതിയ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഇഎംഎസിന്റെ ഓര്മ കരുത്താണ്. മുഖ്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും കേരളത്തെയും ഇന്ത്യയെയും നയിച്ച നേതാക്കളില്‍ പ്രമുഖനാണ് ഇഎംഎസ് എന്നും കോടിയേരി ബാലകൃഷ്ണന്.
തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. കേരളത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ് ഹൈക്കമാന്റ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നു എന്നാല്‍ അയാള്‍ മത്സരിക്കാന്‍ തയ്യാറാവുന്നില്ല സുധാകരന് കാര്യങ്ങളറിയാം അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ കെ സുധാകരന് തയ്യാറാവാത്തതെന്നും കോടിയേരി പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
സിപിഐഎം ആര്‍എസ്എസിന്റെ സഹായം തേടാറില്ല സംഘപരിവാറിനെതിരെ ചോരകൊടുത്ത് മുന്നേറുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്നും കോടിയേരി പറഞ്ഞു. തോറ്റാല്‍ ബിജെപിയിലേക്ക് പോകുമെന്നാണ് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും നേതാക്കളും പറയുന്നത് എന്നാല്‍ ജയിച്ചാല്‍ കൂടുതല്‍ കാശുവാങ്ങി പോകും എന്നതാണ് യാഥാര്‍ഥ്യമെന്നും കോടിയേരി പറഞ്ഞു.
പിസി തോമസിന്റെയും പിജെ ജോസഫിന്റെയും ലയനം ബിജെപിയുടെ തന്ത്രമാണ്. ലയനത്തില്‍ നിയമപരമായും പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. സംസ്ഥാനത്തെ ബിജെപി കോണ്‍ഗ്രസ് ബാന്ധവം മറനീക്കി പുറത്തുവന്നതാണെന്നും തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ബിജെപിയാണെന്നും നേമത്തെ സഖ്യത്തെകുറിച്ച് ഒ രാജഗോപാല്‍ തുറന്ന് സമ്മതിച്ചതാണെന്നും ഇത്തവണ ജമാ അത്തെ ഇസ്ലാമിയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെന്നും കോടിയേരി പറഞ്ഞു.
വർഗീയ ദ്രുവീകരണമാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ബാലശങ്കര്‍ നടത്തുന്നത് കള്ളപ്രചാരണമാണ് ബാലശങ്കറിന് കേരളത്തെ പറ്റി അറിയാത്തതുകൊണ്ടാണ് തങ്ങള്‍ക്കിട്ട് കൊത്തിയതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കോണ്‍ഗ്രസിന് ഇനി വീക്ഷണത്തിന് പകരം മനോരമ വായിച്ചാല്‍ മതിയെന്ന് പറഞ്ഞ കോടിയേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സീറ്റ് മൂന്നക്കത്തിലെത്തുമെന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here