വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ എ- ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി

പുല്ലമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എ- ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ തേമ്പാമൂട്ടിലായിരുന്നു കണ്‍വെന്‍ഷന്‍ നടന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഐ ഗ്രൂപ്പുകാരനായ രജിത്തിനെ പരാജയപ്പെടുത്തുന്നതിന് വിമതനായി എ ഗ്രൂപ്പുകാരനായ സോമന്‍ മത്സരിച്ചിരുന്നു. തുടര്‍ന്ന് വിമതനായി മത്സരിച്ച സോമനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി.

എന്നാല്‍, വെള്ളിയാഴ്ച നടന്ന കണ്‍വെന്‍ഷനില്‍ പുറത്താക്കപ്പെട്ടയാള്‍ക്ക് മുന്‍നിരയില്‍ സീറ്റ് അനുവദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പുകാര്‍ രംഗത്തു വന്നപ്പോള്‍ പ്രതിരോധവുമായി എ ഗ്രൂപ്പ് പ്രവര്‍ത്തകരുമെത്തിയതാണ് കയ്യാങ്കളിക്ക് കാരണമായത്. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

തെറിവിളികളും അധിക്ഷേപവും കൊണ്ട് കണ്‍വെന്‍ഷന്‍ തുടക്കമേ അലങ്കോലമായി.
ഒടുവില്‍ നേതാക്കള്‍ വളരെ പണിപ്പെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുല്ലമ്പാറയില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് ഏറ്റത്. പുല്ലമ്പാറ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News