മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് ബേബി ജോണിന് നേരേ ആക്രമണം

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗ വേദിയിൽ വെച്ച് മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിന് എതിരെ ആക്രമണം. വേദിയിൽ അതിക്രമിച്ച് കയറിയ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബേബി ജോണിനെ തള്ളി താഴെ ഇടുകയായിരുന്നു. ഇയാളെ പ്രവര്ത്തകര് ചേർന്ന് കീഴടക്കി പോലീസിന് കൈമാറി.

തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗ വേദിയിൽ വെച്ചാണ് ബേബി ജോണിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെയായിരുന്നു യുവാവ് വേദിയിലേക്ക് അതിക്രമിച്ച് കയറിയത്.

വേദിയിലെത്തിയ ഇയാളോട് മന്ത്രി വി എസ് സുനിൽകുമാർ അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ വേദിയിൽനിന്ന്  ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. ഏറെ നേരം കഴിഞ്ഞു യുവാവ് താഴെ ഇറങ്ങാതെ വന്നതോടെയാണ് പ്രവർത്തകർ ഇയാളെ അനുനയിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചത്. ഈ സമയം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബേബി ജോണിനെ അതിന് ഇയാൾ തള്ളുകയായിരുന്നു. താഴെ വീണ ബേബി ജോണിൻ്റെ ദേഹത്തേക്ക് മൈക്ക് സ്റ്റാൻഡ് മറിഞ്ഞ് വീണു.

പ്രവർത്തകരും നേതാക്കളും ചേർന്നാണ് യുവാവിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറിയത്. യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് കരുതുന്നുണ്ടെങ്കിലും സംഭവത്തിൽ ആസൂത്രിത ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നതായി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കും എതിരായി ആയി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെയാണ് മുതിർന്ന സിപിഎം നേതാവിനെതിരെ ഇത്തരത്തിലൊരു ആക്രമണം ഉണ്ടാകുന്നത്. യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News