ബേബി ജോണിനെ തള്ളിയിട്ട സംഭവം ; ആസൂത്രിതമെന്ന് സംശയിക്കുന്നതായി വി എസ് സുനില്‍കുമാര്‍

മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് ബേബി ജോണിന് നേരേ ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇടതുമുന്നണി ഗൗരവത്തില്‍ തന്നെ ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് പിന്നില്‍ ആസൂത്രിത ശ്രമമുണ്ടോ എന്ന് സംശയമുണ്ടെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സിപിഎമ്മിന്റെ കണ്‍വെന്‍ഷനിലാണ് ബേബി ജോണിന് നേരേ ആക്രമണമുണ്ടായത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

വേദിയില്‍ നേരത്തെ തന്നെ ഇയാള്‍ വന്നിരുന്നു. എഴുന്നേല്‍പ്പിച്ച് മാറ്റാന്‍ ശ്രമിച്ചിട്ടും മാറിയില്ല. പെട്ടെന്ന് തന്നെ എഴുന്നേറ്റ് വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ ഇയാള്‍ തള്ളിയിടുകയായിരുന്നു.

മുഖ്യമന്ത്രി സംസാരിച്ചു വേദി വിട്ടതിന് ശേഷമായിരുന്നു കൈയേറ്റം ഉണ്ടായത്. ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അക്രമം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News