കുണ്ടറ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇഎംസിസി കമ്പനി ഡയറക്ടർ ഷിജു എം വർഗീസ് കുണ്ടറയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് കോണ്‍ഗ്രസ് ഒത്താശയോടെ എന്നതിന് തെളിവുകള്‍ പുറത്ത്. ഷിജുവിന്റെ പത്രികയില്‍ പിന്താങ്ങി ഒപ്പുവെച്ചിരിക്കുന്നത് കോണ്‍ഗ്രസ് പഞ്ചായത്തംഗവും കുടുംബാംഗങ്ങളും.
പെരിനാട് പഞ്ചായത്ത് നാന്തിരിക്കല്‍ വാര്‍ഡ് അംഗവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ ഷൈനി ജോൺസണും കുടുംബാംഗങ്ങളായ ഒമ്പതുപേരുമാണ് ഷിജു എം വർഗീസിന്റെ പത്രികയിൽ പിന്താങ്ങി ഒപ്പിട്ടിരിക്കുന്നത്. എറണാകുളം ജില്ലയില്‍ വൈപ്പിനില്‍ അയ്യമ്പിള്ളി സ്വദേശിയായ ഷിജുവിന് കുണ്ടറയില്‍ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒത്താശ ചെയ്തതാണെന്ന് വ്യക്തം.. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി യുടെ ലേബലിലാണ് പത്രിക എങ്കിലും നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഷൈനി, കോൺഗ്രസ് പെരിനാട് മണ്ഡലം കമ്മിറ്റി അംഗവും കൊല്ലം ബിഷപ് ഹൗസ് ജീവനക്കാരനുമായ ജോൺസന്റെ ഭാര്യയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളിയാഴ്‌ച കുണ്ടറ മണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷിജു എം വർഗീസിന്റെ നാമനിർദേശ പത്രിക പിൻതാങ്ങുന്നതുമായി ബന്ധപ്പെട്ട് ജോൺസന്റെ കുടുംബവുമായി ധാരണയായതെന്ന് അറിയുന്നു.കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്‌ണുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജോൺസണും കുടുംബവും സജീവമാണ്. നേരത്തെ പെരിനാട് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ജോൺസൺ പരാജയപ്പെട്ടിരുന്നു.
കമ്പനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് കമ്പനി ഉടമയും കോണ്‍ഗ്രസുമായുള്ള ബന്ധം പുറത്താക്കുന്ന ഈ വിവരം പുറത്തുവരുന്നത്. നേരത്തെ തന്നെ കമ്പനി ഉടമ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിയാലോചനയുടെ വിവരങ്ങള്‍ വാര്‍ത്തയായിരുന്നു. കമ്പനിഉടമയുടെ കയ്യില്‍ മാത്രം ഉണ്ടാകാനിടയുള്ള രേഖകള്‍ ഹാജരാക്കിയായിരുന്നു ചെന്നിത്തലയുടെ ആരോപണങ്ങള്‍. കമ്പനി മന്ത്രിക്ക് നല്‍കിയ നിവേദനം കരാറാണ് എന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് ഒരുദിവസം ആരോപണം ഉന്നയിച്ചത്.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ ഷിജു എം വർഗീസ് കൊല്ലത്തെ ഒരു ആഡംബര ഹോട്ടലിലാണ് താമസം. ഡിഎസ്‌ജെപി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർടി)യുടെ അഫിലിയേഷൻ ഷിജു എം വർഗീസ് പത്രികയ്‌ക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here