സുന്ദര പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര,

ഇത്തവണ ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കെ.സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച് എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

യക്ഷഗാന കലാകാരന്‍ കൂടിയായ സുന്ദര, ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ.സുരേന്ദ്രന് ഒരു പ്രധിബന്ധമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന തന്റെ തീരുമാനത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞതവണ ബാലറ്റ് പേപ്പറില്‍ കെ.സുന്ദര എന്ന പേര് നല്‍കിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്.

മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക നൽകിയ തങ്ങളുടെ സ്ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് ബി എസ് പിയുടെ പരാതി. താൻ എവിടെയും പോയിട്ടില്ലെന്ന് കെ സുന്ദര പൊലീസിനോട് പറഞ്ഞു. കെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചുവെന്ന് ബി ജെ പി പ്രസ്താവന.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. എൻമഗജെ വാണിനഗർ സ്വദേശിയായ കെ സുന്ദര. അന്ന് 467 വോട്ടുകൾ സുന്ദര നേടിയിരുന്നു. 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 2016ൽ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പിബി അബ്ദുൾ റസാഖിനോട് തോറ്റത്. സുന്ദര പിടിച്ച വോട്ടുകൾ കെ സുരേന്ദ്രന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ബി ജെ പിയുടെ വിലയിരുത്തൽ. പേരിലെ സാമ്യതയാണ് ഈ വോട്ടുകൾ നഷ്ടമാകാൻ കാരണമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. ഇത്തവണയും സുന്ദര നാമനിർദ്ദേശ പത്രിക നൽകി. എന്നാൽ, ശനിയാഴ്ച വൈകിട്ട് 4 മുതൽ സുന്ദരയെ കാണാനില്ലെന്നും ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും ബി എസ് പി ജില്ലാ പ്രസിഡന്‍റ് വിജയകുമാർ ഞായറാഴ്ച്ച ബദിയഡുക്ക പൊലീസിൽ പരാതിപ്പെട്ടു.

എന്നാൽ കെ സുന്ദര പൊലീസ് സ്റ്റേഷനുമായി ഫോണിൽ ബന്ധപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.കെ സുന്ദരനാമനിർദ്ദേശ പത്രിക പിൻവലിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതായി ഞായറാഴ്ച വൈകിട്ട്ബി ജെ പി പ്രസ്താവനയിറക്കി.കെ സുന്ദരയെ കാണാതായതായുള്ള പരാതിക്ക് പിന്നാലെ, കെ സുരേന്ദ്രന് സുന്ദര പിന്തുണ പ്രഖ്യാപിച്ചതായുള്ള ബിജെപി പ്രസ്താവനയും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News