ആവേശത്തിരയിളക്കി കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി

ആവേശത്തിരയിളക്കി കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി പുരോഗമിക്കുന്നു. പാലാ വൈക്കം, പാമ്പാടി, ഏറ്റുമാനൂര്‍, കോട്ടയം, എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ കോട്ടയം ജില്ലയിലെ പരിപാടികള്‍ .

മാണി സി കാപ്പനെ തിരെ പാലായിലെ പൊതുയോഗത്തില്‍ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. സ്വന്തം മേന്മ കൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതെന് കാപ്പന്‍ തെറ്റിദ്ധരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസവഞ്ചകള്‍ ഒറ്റപ്പെട്ട ചരിത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇടതുമുന്നണി വിട്ട് യുഡിഎഫ് പാളയത്തില്‍ എത്തി മത്സരിക്കുന്ന മാണി സി കാപ്പനെതിരെ പാലായില്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചു. എല്‍ഡിഎഫിനെയും സ്വന്തം പാര്‍ട്ടിയെയും വഞ്ചിച്ച ആളാണ് കാപ്പന്‍. സ്വന്തം മേന്മ കൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്ന് കാപ്പന്‍ മേനി നടിക്കുകയാണ്. എന്നാല്‍ അത് കൂട്ടായ്മയുടെ വിജയമായിരുന്നു എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു

കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പാര്‍ട്ടിയാണെന്ന് ഒപ്പംനിന്നവര്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു . മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും എല്‍ ഡി എഫിനെ കഴിയൂ എന്ന് തിരിച്ചറിഞ്ഞാണ് ജോസ് കെ മാണി എല്‍ ഡി എഫി നൊപ്പം ചേര്‍ന്നത്

സര്‍വതല സ്പര്‍ശിയായ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാനും തുടര്‍ ഭരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു പാലായിലും വൈക്കത്തും രാവിലെ നടന്ന പൊതുയോഗങ്ങളില്‍ ആയിരങ്ങളാണ് മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത്.

മറ്റു ഇടതുമുന്നണി നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥികളായ ജോസ് കെ മാണി, സ്റ്റീഫന്‍ ജോര്‍ജ്, സി കെ ആശ എന്നിവരും പാലാ വൈക്കം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News