വാമനാപുരം മണ്ഡലത്തിലെ യുഡി ഫ് സ്ഥാനാർത്ഥി ആനാട് ജയനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി രംഗത്ത്. പാർട്ടി ഓഫീസ് കെട്ടാൻ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അറുപത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് നേതാവ് ആട്ടുകാൽ അജി രംഗത്തെത്തിയിരിക്കുന്നത്.
തട്ടിപ്പിന്‍റെ കാര്യം മുതിർന്ന നേതാക്കളെ അറിയിച്ചെങ്കിലും ആരും ഇടപെട്ടില്ലെന്നും അജി പറയുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് ആനാട് ജയൻ നെടുമങ്ങാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും ആട്ടുകാൽ അജി ജനറൽസെക്രട്ടരിയുമായിരിക്കുന്ന സമയത്താണ് പാർട്ടി ഓഫീസിനായി പിരിവ് നടത്തിയത്.
രസീപ്ട് നൽകി അറുപത്തി അഞ്ച് ലക്ഷം രൂപയോലം പലരിൽ നിന്നും പിരിച്ചു.എന്നാൽ മൂന്ന് ലക്ഷം രൂപ മുടക്കി ഭൂമി കണ്ടെത്തിയതല്ലാതെ ഇതുവരേയും ഒാഫീസ്നിർമ്മാണം ആരംഭിച്ചിട്ടില്ല. മാത്രമല്ല കമ്മിറ്റികൾ മാറിമാറി വന്നിട്ടും കാശിന്‍റെ കണക്കുപോലും ഇല്ലെന്നും ആട്ടുകാൽ അജി പറയുന്നു.
ലക്ഷങ്ങൾ തട്ടിയതും മറ്റു വിവരങ്ങളും ചേർത്ത് മുതിർന്ന നേതാക്കളോട് പരാതി പറഞ്ഞെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ ആരും ഇടപെട്ടിട്ടില്ലെന്നും അജി പറയുന്നു.
താൻകൂടി നാട്ടുകാരിൽ നിന്ന് കൈ നീട്ടി വാങ്ങിയ പണം തട്ടിയെടുത്തതിൽ പ്രതിഷേധിച്ച് ആനാട് ജയനെതിരെ വാമനാപുരം മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ആട്ടുകാൽ അജി എന്ന കോണ്‍ഗ്രസ് നേതാവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here