സംവരണം 50 ശതമാനത്തിൽ കൂടുതലാകാമെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചു.
മറാത്ത സംവരണക്കേസിലാണ് ഭരണഘടന ബെഞ്ചിനെ നിലപാട് അറിയിച്ചത്.
സംവരണം അൻപത് ശതമാനത്തിൽ അധികമാകാൻ പാടില്ലെന്ന 1992ലെ ഇന്ദിര സാഹ്നി വിധി പുനഃപരിശോധിക്കാവുന്നതാണ്.
സംവരണ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാകണമെന്നും കേരളം സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here