ഒ.ടി.ടി നിയന്ത്രണം; തുടർനടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ തുടർനടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി.

ഒ.ടി.ടികൾ സംബന്ധിച്ച് ഹൈകോടതികളിലുള്ള ഹരജികളെല്ലാം ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നേരത്തേ സമർപ്പിച്ച അപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടും പല ഹൈകോടതികളിലും ഇപ്പോഴും ഇത്തരം കേസുകൾ പെൻഡിങ് ആണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാണിച്ചപ്പോഴാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ വാര്‍ത്താ പോര്‍ട്ടലുകളുടെയും ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെയും ഉള്ളടക്കനിയന്ത്രണം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനാണെന്ന് ന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിവര സാങ്കേതിക (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) ചട്ടങ്ങള്‍ക്കായുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താവിതരണ മന്ത്രാലയം നടപടികളില്‍ വ്യക്തത വരുത്തിയത്.

വാര്‍ത്താ വെബ്സൈറ്റുകള്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ എന്നിവയുടെ ധാര്‍മിക ചട്ടങ്ങള്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കം കാഴ്ചക്കാരുടെ പ്രായം അനുസരിച്ച് അഞ്ചായി തിരിക്കാനുള്ള നടപടികള്‍, ത്രിതല പരാതിപരിഹാര സംവിധാനം, കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ട സമിതി തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പുചുമതല വാര്‍ത്താ വിതരണ മന്ത്രാലയത്തിനായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനോ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണര്‍ക്കോ നല്‍കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News