ലീഗ് ശക്തികേന്ദ്രമായ ചേലക്കാട് നിന്നും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം. ചേലക്കാട് കഴിഞ്ഞ ദിവസം 17 കുടുംബങ്ങൾ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
“മാപ്പിള സഖാക്കളുടെ” കടയിൽ നിന്നും സാദനങ്ങൾ വാങ്ങരുത്, പണിക്ക് വിളിക്കാതിരിക്കുക തുടങ്ങിയ ശബ്ദ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എ ടു ഇസഡ് എന്ന വാട്സാപ്പ് കൂട്ടായ്മയിൽ മജീദ് കൊല്ലൻ്റെ വിട എന്ന ലീഗ് പ്രവർത്തകനാണ് വിദ്വേഷ ശബ്ദ്ദ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ കല്ലാച്ചി മേഖല സെക്രട്ടറി എ കെ ബിജിത്ത് നാദാപുരം പോലീസിൽ പരാതി നല്‌കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here