കിഫ്ബി ആദായ നികുതി പരിശോധനയ്‌ക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്. ആദായ നികുതി വകപ്പ് കാട്ടുന്നത് തെമ്മാടിത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. ഇനിയുംകൊടുക്കാന്‍ തയാറുമാണ്. എന്നിട്ടും ഈ കാണിക്കുന്നത് ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.
പരിശോധനയണോ അല്ല, റെയ്ഡാണോ അല്ല. ഇത്തരത്തിലുള്ള ഈ നാടകം കളി അവസാനിപ്പിക്കണം. യുഡിഎഫിനു നല്‍കുന്ന വോട്ട് വികസന അട്ടിമറിക്കു നല്‍കുന്ന വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ആദായ നികുതി ഉദ്യോഗസ്ഥർ കിഫ്ബി ആസ്ഥാനത്തെത്തി രേഖകൾ പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളാണ് ശേഖരിച്ചത്.
പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. വിവിധ വകുപ്പുകൾക്ക് നടപ്പാക്കിയ പദ്ധതികളും അവക്ക് നൽകിയ പണത്തിന്‍റെ രേഖകളും ഒത്തു പോകുന്നുണ്ടോ എന്നാണ് പരിശോധിച്ചത്.
അതേസമയം ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും കിഫ്ബി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here