ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിനെയും ഫലപ്രദമായി ഉപയോഗിച്ച് പ്ലാസ്റ്റിക് സംസ്കരണത്തിലും പുനരപയോഗത്തിലും പുതിയ മാതൃകകാട്ടുകയാണ് കേരളം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് കേരളത്തില്‍ നിര്‍മിച്ചത്.
വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമസേനയുടെ സഹായത്തോടെ ശേഖരിച്ച് സംസ്‌കരിച്ചാണ് ഉപയോഗിച്ചത്.
പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ നിര്‍മാര്‍ജനത്തിനൊപ്പം റോഡിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പുതിയ നിര്‍മാണ രീതി ഗുണകരമായി. 50 മൈക്രോണോ അതില്‍ താഴെയോ മൂല്യമുള്ള പ്ലാസ്റ്റിക്കാണ് പൊടിയാക്കി റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
പ്ലാസ്‌റ്റിക് പൊടിയാക്കി ബിറ്റുമിനിൽ ചേർത്താണ് റോഡ് നിർമിക്കുക. ഇതുവഴി റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ അളവ് ഏഴു ശതമാനമായി കുറയ്ക്കാനായി.
47,91,226 വീട്ടിൽനിന്നും 4,64,842 സ്ഥാപനത്തിൽനിന്നും ശേഖരിച്ച പ്ലാസ്‌റ്റിക്കിൽനിന്ന് 1324.65 ടൺ ഷ്രെഡഡ് പ്ലാസ്‌റ്റിക്കാണ് നിർമിച്ചത്. ഇതിൽ 5.03 ടൺ ദേശീയപാതയുടെയും മറ്റ് റോഡുകളുടെയും നിർമാണത്തിന് ഉപയോഗിച്ചു. 515.50 ടൺ പൊതുമരാമത്ത് വകുപ്പിന് കൈമാറി. തദ്ദേശസ്ഥാപനങ്ങളുടെയും പിഡബ്ല്യൂഡിയുടെയും ആവശ്യപ്രകാരം റോഡ് നിർമാണത്തിന് ഇവ ലഭിക്കും.
സംസ്ഥാനത്ത് ഉപയോഗശൂന്യമാകുന്ന അഞ്ച് ശതമാനം പ്ലാസ്‌റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിയിലൂടെ സംഭരിച്ച് കോയമ്പത്തൂരിലെ എസിസി സിമന്റ് കമ്പനിക്ക് കൈമാറി. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനായി 798 മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയും 1,482 മിനി എംസിഎഫും തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ ആരംഭിച്ചു. പുനഃചംക്രമണസാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് കവറുകൾ പൊടിക്കാനും രണ്ടാംഘട്ട തരംതിരിവിനുമായി ബ്ലോക്കുതലത്തിൽ 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റിയും സ്ഥാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here