കാമുകനെ വീട്ടിലേക്ക് വിളിച്ച് കാമുകി; പിറ്റേന്ന് നാട് ഉണര്‍ന്നത് യുവാവിന്റെ ക്രൂര കൊലപാതകത്തിന്റെ കഥ കേട്ട്

കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മാവാനാ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഭിഷേക് ഗുര്‍ജാര്‍ ഗ്രാമത്തില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അഭിഷേകും പെണ്‍കുട്ടിയും തമ്മില്‍ രഹസ്യമായി സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

അഭിഷേകും പെണ്‍കുട്ടിയും തമ്മില്‍ രഹസ്യമായി സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയതോടെയായിരുന്നു ആക്രമണത്തിനുള്ള പദ്ധതിയിട്ടത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് 12 തവണ ഇരുവരും തമ്മില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ കണ്ടെത്തി. പിന്നീട് അഭിഷേകിനോട് വീട്ടിലേയ്ക്ക് വരാന്‍ ഫോണ്‍ ചെയ്തു പറയാന്‍ പെണ്‍കുട്ടിയോട് വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടി വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ അഭിഷേകിനെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഒരു കുളത്തില്‍ തള്ളുകയായിരുന്നു.

സംഭവത്തില്‍ കാമുകിയായ പെണ്‍കുട്ടിയെയും അച്ഛന്‍ അനുജ്, മുത്തച്ഛന്‍ മഹിപാല്‍, അമ്മാവന്‍ ഓംകാര്‍, ബന്ധുവായ അഭിഷേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here