കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട സംഭവം അടിസ്ഥാനരഹിതമായ ആരോപണം മാത്രമെന്ന് കേന്ദ്ര റെയിവേ മന്ത്രി പിയുഷ് ഗോയൽ. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മന്ത്രി പിയുഷ് ഗോയൽ.
പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് യാത്രക്കാർ ആരാണെന്ന് മനസിലാക്കി പറഞ്ഞുവിടുകയായിരുന്നുവെന്നും പിയുഷ് ഗോയൽ അവകാശപ്പെട്ടു.
കേരള മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ഈ വിഷയത്തെ ന്യുനപക്ഷ പ്രീണനത്തിനായി ഉപയോഗിച്ചു എന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here