മലക്കം മറിഞ്ഞ് കമ്മീഷന്‍ ; നിയമസഭാ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് കമ്മീഷന്‍ പിന്‍വലിച്ചു

രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍  മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം അറിയിച്ച കമ്മീഷന്‍ പിന്നീട് കോടതിയില്‍ നിലപാട് മാറ്റി. അടുത്ത മാസം അഞ്ചിന്നി ലപാടറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കമ്മീഷന്‍ നിലപാട് മാറ്റുന്നതെന്ന് ഇതിനകം ആരോപണവും ഉയര്‍ന്നുക‍ഴിഞ്ഞു.

മാർച്ച് 17 ന് പ്രഖ്യാപിക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ച നടപടിക്കെതിരെ എസ് ശര്‍മ്മ എം എല്‍ എയും നിയമസഭാസെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കമ്മീഷന്‍ രേഖാമൂലം അറിയിച്ച നിലപാട് മാറ്റിയത്.14ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കമ്മീഷന്‍റെ രേഖാമൂലമുള്ള ഉറപ്പ്.എന്നാല്‍ നിമിഷങ്ങള്‍ക്കകം കമ്മീഷന്‍ മലക്കം മറിഞ്ഞു.

ഇക്കാര്യം രേഖപ്പെടുത്തേണ്ടതില്ലെന്ന് കോടതിയോടാവശ്യപ്പെട്ട കമ്മീഷന്‍ അടുത്ത മാസം അഞ്ചിന് നിലപാടറിയിക്കാമെന്ന് ബോധിപ്പിക്കുകയായിരുന്നു.സംസ്ഥാനത്ത് രാജ്യസഭാതെരഞ്ഞെടുപ്പ് നിയമാനുസൃതം നടത്തുമെന്ന് ക‍ഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.പുറപ്പെടുവിച്ചത് പത്രക്കുറിപ്പ് മാത്രമാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഇക്കാര്യം രേഖാമൂലം അറിയിക്കാനാണ് ഹൈക്കോടതി കമ്മീഷന് നിര്‍ദേശം നല്‍കിയത്.ഇതെത്തുടര്‍ന്നാണ്നിയമസഭാകാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുമെന്ന് രേഖാമൂലം കമ്മീഷന്‍ കോടതിയെ അറിയിച്ചത്.എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കമ്മീഷന്‍റെ മലക്കം മറിച്ചിലെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുക‍ഴിഞ്ഞിട്ടുണ്ട്.കേരളത്തില്‍ നിന്നും മൂന്ന് രാജ്യസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്  മരവിപ്പിച്ച കമ്മീഷന്‍ ഉത്തവിനെതിരെ എസ് ശര്‍മ്മ എം എല്‍ എയും നിയമസഭാ സെക്രട്ടറിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിഷ്‌പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്മേലുള്ള കേന്ദ്ര സർക്കാരിൻ്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.നിലവില്‍ ഒ‍ഴിവു വരുന്ന മൂന്നിൽ രണ്ടുസീറ്റ്‌ എൽഡിഎഫിന്‌ കിട്ടും.ഇത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കമ്മീഷനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും സി പി ഐ എം ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News