അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി: കോടിയേരി

കേരളത്തിലെ സാധാരണക്കാരുടെ അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ഈ തെരഞ്ഞെടുപ്പില്‍ മുപ്പത്തിയഞ്ച് മണ്ഡലങ്ങളില്‍ കോലീബി സഖ്യമുണ്ടെന്നും അത് സാധാരണക്കാര്‍ക്ക് മനസിലായെന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.

ഇത്തരത്തിലുള്ള എല്ലാ അവിശുദ്ധ കൂട്ടുകെട്ടും തകര്‍ത്ത് എല്‍ ഡി എഫ് തുടര്‍ ഭരണത്തിലെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ വോട്ടുകള്‍ വേണ്ട എന്നത് ഇടത് പക്ഷത്തിന്റെ ഉറച്ച നിലപാടാണെന്നും ആ നിലപാടില്‍ ഒരിക്കലും മാറ്റമുണ്ടകില്ലെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here