കേരളത്തിന്റെ അതിജീവനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഒരുക്കിയ ദൃശ്യാവിഷ്‌കാര മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ തകർക്കുമായിരുന്നു, പക്ഷേ നമ്മൾ തകർന്നില്ലെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളമൊറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധികൾ മറികടന്നു. ജനങ്ങൾ എല്ലാ ഭേദങ്ങൾക്കുമതീതമായി ഈ ഈ നാടിനു കാവലായി.
യുവാക്കളെ മാതൃകാപരമായി സംഘടിപ്പിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ വലിയ സംഭാവനയാണ് ഈ പ്രവർത്തനങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ തകർക്കുമായിരുന്നു, പക്ഷേ നമ്മൾ തകർന്നില്ല. പിന്നാലെ വന്ന കോവിഡ് മഹാമാരി നമ്മെ പട്ടിണിയിലാക്കുമായിരുന്നു, പക്ഷേ നമ്മൾ ഒരു നേരം പോലും വിശന്നിരുന്നില്ല.
കേരളമൊറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധികൾ മറികടന്നു. ജനങ്ങൾ എല്ലാ ഭേദങ്ങൾക്കുമതീതമായി ഈ ഈ നാടിനു കാവലായി. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കു ശക്തി പകർന്നു. ആ പ്രവർത്തനങ്ങളുടെ മുന്നണിയിൽ ചെറുപ്പക്കാരുടെ വലിയ നിര തന്നെയുണ്ടായി.
യുവാക്കളെ മാതൃകാപരമായി സംഘടിപ്പിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ വലിയ സംഭാവനയാണ് ഈ പ്രവർത്തനങ്ങൾക്ക് നൽകിയത്. വീണ് പോയേക്കാവുന്ന നാടിന് പുതിയ ഊർജ്ജവും ഉറപ്പുമേകാൻ അവർക്ക് സാധിച്ചു.
ഈ ഘട്ടങ്ങളിലെല്ലാം പരസ്പരം താങ്ങാകാൻ ഒരുമിച്ച് നമ്മളങ്ങിറങ്ങി. അതാണ് പ്രതിസന്ധികൾ മറികടന്ന് പുരോഗതിയുടെ പാതയിൽ മുന്നേറാൻ കേരളത്തിന് ഇന്ധനമായത്.
ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ ഈ ദൃശ്യാവിഷ്കാരം നമ്മുടെ അതിജീവനത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്. ഇത് ഞാൻ നാടിന് സമർപ്പിക്കുന്നു. ഒരുമയെക്കുറിച്ചുള്ള അഭിമാനത്തോടെ, ഉറപ്പോടെ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here