പിണറായി വിജയൻ നമ്പൂതിരി ആയിരുന്നുവെങ്കിൽ എടോ ഗോപാലകൃഷ്ണാ എന്ന വിളിക്ക് ഒരു കുഴപ്പവുമുണ്ടാകുമായിരുന്നില്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് .
ആ വിളി കേട്ടപ്പോൾ ഒരു വിഭാഗത്തിന് അപമാനകരമായി തോന്നി. പിണറായി നമ്പൂതിരിയായിരുന്നുവെങ്കിൽ എടോ കൊശവാ എന്ന് വിളിച്ചാലും അപമാനം ഉണ്ടാകുമായിരുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെെടുത്ത ഒരു മുഖ്യമന്ത്രിയെ അയാളുടെ ജാതിയുടെയും തൊഴിലിൻ്റേയും പേര് പറഞ്ഞ് ചിലർ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലളിതാംംബിക അന്തർജ്ജനം സ്മാരക പുരസ്കാരം കൊച്ചിയിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here