മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
മണ്ഡലത്തിൽ ആൾമാറാട്ടത്തിനും സംഘർഷത്തിനും സാധ്യതയുണ്ടന്നും വോട്ടെടുപ്പ്
വീഡിയോയിൽ ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മണ്ഡലം ജനറൽ കൺവീനർ എം.കെ.മോഹനനാണ് ഹർജി നൽകിയത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ.നഗരേഷ് വിഷയത്തിൽ സർക്കാരിൻ്റെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വിശദീകരണം കേട്ട ശേഷമാണ് ആവശ്യം നിരസിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപെട്ട പൊലീസ് സേനയെ മണ്ഡലത്തിലേക്ക് നൽകിയിട്ടുണ്ടന്നും ആവശ്യമെങ്കിൽ കൂടുതൽ പൊലീസിനെ നൽകുമെന്നും സർക്കാർ അറിയിച്ചു.
മണ്ഡലത്തിൽ ആവശ്യത്തിന് പൊലീസിനെ ഉറപ്പാക്കിയിട്ടുണ്ടന്നും കാസർകോട് -കണ്ണൂർ ജില്ലകളിൽ പോളിംഗ് സ്റ്റേഷനുകളിൽ ലൈവ് സ്ട്രീമിംഗ് ഏർപ്പെടുത്തിയിട്ടുണ്ടന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സർക്കാരിനു വേണ്ടി സ്റ്റേറ്റ്
അറ്റോർണി കെ.വി.സോഹനാണ് കോടതിയിൽ ഹാജരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here