കാമുകനുണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്ക്; 78 കാരനായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

കാമുകനുണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് 78 കാരനായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച 78വയസ്സുകാരനായ ഭര്‍ത്താവിനെ 71കാരി കൊലപ്പെടുത്തിയത്

അമൃത്ലാല്‍ പട്ടേല്‍ എന്ന റിട്ടയേര്‍ഡ് എഞ്ചിനിയറെ ഭാര്യ ലക്ഷ്മി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് വിവാഹിതരായ രണ്ട് പെണ്‍മക്കളുണ്ട്.

ലക്ഷ്മിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച പട്ടേല്‍, നിരന്തരം ഇത് പറഞ്ഞ് വഴക്കിടുമായിരുന്നു. തിങ്കളാഴ്ച ലക്ഷ്മി ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോള്‍, കാമുകനെ കാണാന്‍ പോയതാണ് എന്ന് പറഞ്ഞ് അമൃത്ലാല്‍ വഴക്കിട്ടു.

തുടര്‍ന്ന് ഭക്ഷണം കഴിക്കുന്ന സമയത്തും ഇതേ കാര്യം പറഞ്ഞ് രണ്ടാളും വീണ്ടും വഴക്കിട്ടു. മരത്തടി കൊണ്ട് ഇയാള്‍ ലക്ഷ്മിയെ മര്‍ദിക്കുകയും ചെയ്തു.

പിന്നാലെ മരത്തടി പിടിച്ചു വാങ്ങി ലക്ഷ്മി ഭര്‍ത്താവിനെ തിരിച്ചടിക്കുകയായിരുന്നു. നിലത്ത് വീണ അമൃത്ലാലിന് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here