കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്. കളക്ട്രേറ്റിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു.പ്രമോദ് എന്നയാളാണ് കല്ലെറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയാണ് ഇയാൾ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ കയറി വോട്ടിംഗ് മെഷീൻ നശിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്.
അതേസമയം, ഇയാൾക്ക് മാനസീക അസ്വാസ്ഥ്യമുണ്ടെന്ന് കലക്ടർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here