ഉറപ്പാണ്‌ മണിയാശാൻ

നാടിന്റെയാകെ സ്‌നേഹമേറ്റുവാങ്ങി ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം എം മണിയുടെ പര്യടനം. ബുധനാഴ്ച നെടുങ്കണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌. വികസനം നേരിട്ട്‌ അറിഞ്ഞവർ തങ്ങളുടെ പ്രിയപ്പെട്ട മണിയാശാൻ വീണ്ടും വരണമെന്ന്‌ ഒന്നായി പറയുന്നു. വെറും വാക്കുകൾ മാത്രമല്ല, അതിനുള്ള കാരണങ്ങളും അവർ വ്യക്തമാക്കുന്നു.

‘‘നാളിതുവരെ ഉണ്ടായിട്ടില്ലാത്ത വികസന പ്രവർത്തനങ്ങളാണ് അഞ്ചു‌ വർഷംകൊണ്ട്‌ മണിയാശാൻ മണ്ഡലത്തിൽ നടത്തിയിട്ടുള്ളത്‌. അദ്ദേഹം പ്രതിനിദാനം ചെയ്യുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളെയാണ്. മണ്ഡലത്തിലെ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന്‌ സാധിച്ചു’’–- ജനങ്ങൾ ഒന്നടങ്കം പറയുന്നു. ‘‘കേരളത്തിലെ വൈദ്യുതി മേഖല അടിമുടി മാറ്റിയെടുത്തത് മണിയാശാനാണ്‌. മുൻകാലങ്ങളിൽ പരീക്ഷാ സമയങ്ങളിൽ സ്കൂളുകളിൽ ജനറേറ്റർ വാടകയ്‌ക്ക് എടുക്കണ്ടി വന്നിട്ടുണ്ട്. അതിൽനിന്ന് മോചനം ലഭിച്ചത് മണിയാശാന്റെ കൃത്യമായ ഇടപെടലിലൂടെയാണ്‌’’– ചോറ്റുപാറ ഗവ. ഹൈസ്‌കൂളിലെ പൂർവവിദ്യാർഥിയായ അനന്തു സന്തോഷ്‌ വ്യക്തമാക്കി.

ഇത് ഒരു വ്യക്തിയുടെ അഭിപ്രായമല്ല, മറിച്ച് ഒരു നാടിന്റെയാകെ വികാരമാണ്. ഒരോ സ്വീകരണവേദികളിലും പ്രകടമാവുന്നത് മണിയാശാന് സാധാരണക്കാർക്കിടയിലുള്ള സ്വീകാര്യതയാണ്‌. ബുധനാഴ്ച നെടുങ്കണ്ടം പഞ്ചായത്തിലെ കോമ്പമുക്കിൽനിന്ന്‌ ആരംഭിച്ച പര്യടനം കിഴക്കേക്കവലയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, ടി എം ജോൺ, ഡി ജയകുമാർ, ശോഭന വിജയൻ, എസ് മനോജ്, അജീഷ് മുതുകുന്നേൽ, എം കെ ജോസഫ്, ബേബിച്ചൻ ചിന്താർമണി, സനൽകുമാർ മംഗംലശേരി, എം വി ഷിജികുമാർ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here