നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ ചെങ്കോടിയേന്തിയ പ്രവർത്തകർ മണ്ഡലത്തെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി. ജനങ്ങൾ നേഞ്ചിലേറ്റിയ സർക്കാരിന്‍റെ ഭരണത്തുടർച്ചയിൽ കഴക്കുട്ടം മണ്ഡലത്തിലും വിജയക്കൊടി പാറുമെന്നും തലസ്ഥാനത്തിന്‍റെ മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
കഴക്കൂട്ടം മണ്ഡലത്തിലെ ചന്തവിളയിൽ നിന്നാരംഭിച്ച് കരിക്കകം വരെയുള്ള 28 കേന്ദ്രങ്ങളിലൂടെയാണ് എൽഡിഎഫിന്‍റെ ആവേശം വാരി വിതറി ഇരുചക്ര വാഹന റാലി കടന്നുപോയത്. ചെവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലെക്ക് എത്താനിരിക്കെ എൽഡിഎഫിന്‍റെ വലിയ ശക്തിപ്രകടനം കൂടിയായി മാറി കടകംപള്ളി സുരേന്ദ്രന് വേണ്ടിയുള്ള ഇരുചക്ര വാഹന റാലി.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകർ ചെങ്കൊടിയുമായി റാലിയിൽ അണിനിരന്നപ്പോൾ പ്രവർത്തകരുടെ ആവേശവും വാനോളമായിരുന്നു. ജനങ്ങളുടെ ആഗ്രഹമാണ് എൽഡിഎഫ് സർക്കാരിന്‍റെ തുടർച്ച. അത് നിറവേറ്റി മണ്ഡലത്തിൽ തുടർച്ചയായി വിജയക്കൊടി നാട്ടുമെന്ന വിശ്വാസത്തിലാണ് കടകംപള്ളി സുരേന്ദ്രനും.
സ്ത്രീകൾ കുട്ടികൾ പ്രായമായവർ യുവാക്കൾ എന്നിങ്ങനെ പ്രായഭേദമന്യേയായിരുന്നു ഇരുചക്ര വാഹന റാലിയിൽ അണിചേർന്നത്. തുടക്കം മുതൽ അവസാനം വരെയും ചോരാത്ത ആവേശവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here