അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെടുത്തതായി പരാതി

രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന അസമില്‍ വോട്ടിങ് യന്ത്രം ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തതായി ആരോപണം. പതര്‍ഖണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും കമ്മീഷന്‍ നടപടികള്‍ എടുക്കുന്നില്ലെന്നും വാര്‍ത്തകള്‍ മാധ്യമങ്ങളെ ഇല്ലാതെ ആക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here