പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലാതെ യോഗിയുടെ യുപി; പീഡനങ്ങൾ തുടർക്കഥയാകുന്നു

പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലാതെ യോഗിയുടെ യുപി. ഉത്തർപ്രദേശിൽ പീഡനങ്ങൾ തുടർക്കഥയാകുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ.
ആത്‍മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ ഉടൻതന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ട്യൂഷൻ ക്ലാസ്സിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

വിദ്യാർത്ഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടു പേരെ യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലഖൻ, വികാസ് എന്നിവരാണ് അറസ്റ്റിലായത്.

ഐപിസി, പോക്സോ ആക്റ്റ്, വകുപ്പുകൾ പ്രകാരം പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ നടക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കേശവ് കുമാർ പറഞ്ഞു.

സംഭവദിവസം വീട്ടിൽ എത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here