പിണറായി വിജയനെ ‘രക്ഷകന്റെ വരവ്’ എന്ന് മുന്‍കൂട്ടി വിശേഷിപ്പിച്ച ടി പത്മനാഭന്‍:ഇനിയും നമ്മൾ ഉദ്ദേശിച്ച ലക്ഷ്യത്ത് എത്തിയിയിട്ടില്ല. ലക്‌ഷ്യം അധികം ദൂരെയല്ല .ധീരനായ സാരഥിയോട് തേര് തെളിക്കുക എന്ന് അപേക്ഷിക്കുകയാണ് എന്നും ടി പത്മനാഭൻ
ധര്‍മടത്ത് നടന്ന വിജയം എന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് ടി പത്മനാഭന്‍ സംസാരിച്ചത്.
ഞാന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ഇവിടെ നിന്ന് ഇതേ വേദിയില്‍ നിന്ന് സംസാരിച്ചതാണ് ഓര്‍മയില്‍ വരുന്നത്. അന്ന് ദേശാഭിമാനി വാരികയില്‍ പിണറായിയെക്കുറിച്ച് എഴുതിയത് രക്ഷകന്റെ വരവ് എന്നായിരുന്നു.
ഭാഗ്യവശാല്‍ ക്യാപ്റ്റന്റെ വരവ് എഴുതിയില്ല. നിപ്പയോ കോവിഡോ പ്രളയമോ വരുന്നതിനും മുന്‍പാണ് ഞാന്‍ പിണറായിയെ രക്ഷകന്‍ എന്ന് അഭിസംബോധന ചെയ്‌തെഴുതിയത്.
അദ്ദേഹത്തിന്റെ കുറവുകളെ കുറിച്ച് പറയുന്നവരോട് ഒന്നേ പറയാനുള്ളു…. ഹിമാലയത്തിന്റെ ഔന്നിത്യത്തെകുറിച്ച് പറയാതെ ഹിമാലയത്തിന്റെ അടിയില്‍ എലികളും പെരുച്ചാഴികളും തീര്‍ത്ത മാളങ്ങളെ കുറിച്ച് പറയുകയും ആ മാളങ്ങള്‍ മാത്രം കാണുകയും ചെയ്യുന്നത് അങ്ങേയറ്റം ജുഗുല്‍സാവഹമായ കാര്യമാണ് . ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മഹാകവി കുമാരനാശാന്‍ പറഞ്ഞ കാര്യമാണ്
എൻ വി കൃഷ്ണവാര്യർ ജവാഹർലാൽ നെഹ്രുവിനു വേണ്ടി പാടിയ രണ്ടുവരികൾ കൂടി ടി പത്മനാഭൻ പിണറായി വിജയനു വേണ്ടി ആവർത്തിച്ചു.
തേരിതു തെളിച്ചീടുക ധീരനാം സാരഥേ ..നേരുന്നു നിങ്ങൾക്ക് ഞങ്ങൾ അധിക ഭാവുകം.ഇനിയും നമ്മൾ ഉദ്ദേശിച്ച ലക്ഷ്യത്ത് എത്തിയിയിട്ടില്ല .ലക്‌ഷ്യം അധികം ദൂരെയല്ല .ധീരനായ സാരഥിയോട് തേര് തെളിക്കുക എന്ന് അപേക്ഷിക്കുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here