ജവാന്മാരുടെ വീരമൃത്യു: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഛത്തീസ്ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്റ്റ് അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു.

പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തില്‍ സായുധ കലാപത്തിനു സ്ഥാനമില്ല.

അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് വേണ്ടത്.

വീരമൃത്യു വരിച്ച ജവാൻമാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

ഇന്നലെയായിരുന്നു സുക്മ, ബീജാപർ അതിർത്തിയിലെ വനമേഖലയിൽ മാവോവിസ്റ്റ് ആക്രമണം ഉണ്ടായത്.

അതേ സമയം  15 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സൈനികരുടെ മരണത്തിൽ രാഷ്ട്രപതി, ആഭ്യന്തര മന്ത്രി, ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്‍തര്‍  വനമേഖലയില്‍ വെള്ളിയാഴ്‍ച്ച രാത്രിമുതല്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ സംയുക്ത സേനയില്‍പ്പെട്ട 2000 പേര്‍ പ്രത്യേകം തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട സൈനികരാണ് ആക്രമണത്തിന് ഇരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News