പി ബാലചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃണൻ. അഭിനയിച്ചും എഴുതിയും തീർക്കാനുള്ള കഥകൾ ബാക്കിയാക്കി ഒരു മഹാനടൻ, നാടക- സിനിമാക്കാരൻ അരങ്ങു വിട്ടു.
രാമായണത്തെ പുനർനിർമ്മിക്കുന്ന തരത്തിലുള്ള മായാസീതാങ്കം നാടകം പോലുള്ള കൃതികൾ വായിക്കുമ്പോൾ അദ്ദേഹത്തിലെ പ്രതിഭയെ വിസ്മയത്തോടെ മാത്രമേ നോക്കാനാകുന്നുള്ളൂ.
പാതിയ്ക്ക് കർട്ടൺ വീണ നാടകത്തിന്റെ കാണികളെ പോലെ നാം നഷ്ടബോധത്തോടെ തല കുനിക്കുന്നു. ആ കലാകാരന് മുന്നിൽ, ബാലേട്ടന് മുന്നിൽ ബാഷ്പാഞ്ജലി അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസ്സായിരുന്നു.
എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം . മമ്മൂട്ടിയുടെ വണ്‍ ആയിരുന്നുഅദ്ദേഹത്തിന്‍റെ അവസാന ചിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here