അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്നിനായിരുന്നു സംസ്‌കാരം.
പ്രിയപ്പെട്ട കലാകാരൻ പി ബാലചന്ദ്രനെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യോപചാരമർപ്പിക്കാനും നൂറുകണക്കിനാളുകൾ വൈക്കം തെക്കേ നടയിലെ ബാലചന്ദ്രനെ വസതിയിലെത്തി.
സിനിമാമേഖലയിൽ നിന്നും രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, സിദ്ദിക്ക്, ജോഷി മാത്യു, ജോർജ്ജ് എബ്രഹാം, മണികണ്ഠൻ, ആൻന്റോ ജോസഫ്, രമേശ് പിഷാരടി, ചന്ദ്രദാസൻ തുടങ്ങിയവരും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും എത്തി.
പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി എന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുമായുള്ള രസതന്ത്രം അവർ ഒരുമിച്ച് അഭിനയിച്ച ഇമ്മാനുവേൽ, മംഗ്ലീഷ്, ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, കടൽ കടന്നൊരു മാത്തുക്കുട്ടി, വൺ തുടങ്ങിയ സിനിമകളിലെ സീനുകളെ ഏറെ ജീവസുറ്റതാക്കിയിട്ടുണ്ടെന്ന് പി.ബാലചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്.
അവസാനം അഭിനയിച്ചതും മമ്മൂട്ടിക്കൊപ്പം വൺ എന്ന സിനിമയിൽ ആയിരുന്നു. പ്രതിഭാധനനായ വ്യക്തിയെയാണ് മലയാളത്തിലെ നഷ്ടമായതെന്ന് അദ്ദേഹത്തിന്റെ നാട്ടുകാരനും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി കെ ഹരികുമാർ പറഞ്ഞു.
വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ശവസംസ്കാര ചടങ്ങുകൾ. മകൻ ശ്രീകാന്ത് ചിതയ്ക്ക് തീകൊളുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here