തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തിയ സംഭവത്തിൽ, പോളിങ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.
ഉത്തര ഉലുബീരിയ മണ്ഡലത്തിലെ തുളസീബീരിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ടിഎംസി നേതാവിന്റെ വീടിന് പുറത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റിക്കർ പതിച്ച വാഹനം ഗ്രാമവാസികളുടെ ശ്രദ്ധയിൽപെട്ടത്തോടെയാണ് സംഭവം പുറത്തായത്.
സെക്ടർ 17 ലെ പോളിങ് ഉദ്യോഗസ്ഥനാണ് ഇവിഎമ്മുകളുമായി ടിഎംസി നേതാവിന്റെ വീട് സന്ദർശിച്ചത്.
പിന്നീട് ഇവിഎമ്മുകളും വിവിപാറ്റുകളും പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ഇന്നത്തെ പോളിംഗിൽ ഈ നാല് മെഷീനുകളും ഉപയോഗിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here